Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zoological Park

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ശനിയാഴ്ച എല്ലാവർക്കുമായി തുറക്കും

പുത്തൂർ: തൃശൂർ സുവോളജിക്കല്‍ പാര്‍ക്ക് ശനിയാഴ്ച പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കുമെന്നു റവന്യൂ മന്ത്രി കെ. രാജന്‍. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

ശനിയാഴ്ച രാവിലെ എട്ടിന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ, റവന്യൂ മന്ത്രി കെ. രാജൻ, മറ്റു മന്ത്രിമാർ, ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരിക്കും പാര്‍ക്കിലേക്കു പൊതുജനങ്ങളുടെ ആദ്യസന്ദര്‍ശനം.

14 ആവാസ ഇടങ്ങളിലേക്കാണ് വിവിധ മൃഗങ്ങള്‍ എത്തിയത്. തൃശൂര്‍ മൃഗശാലയിലെ മാനുകള്‍, കടുവ, കാട്ടുപോത്ത്, ചീങ്കണ്ണികള്‍, സിംഹവാലന്‍ കുരങ്ങുകള്‍ ഉള്‍പ്പെടെ 330 മൃഗങ്ങളെ സുവോളജിക്കല്‍ പാര്‍ക്കിലേക്കു മാറ്റി.

ജിറാഫ് ഉള്‍പ്പെടെയുള്ള വിദേശമൃഗങ്ങളെ കൊണ്ടുവരുന്നതിലേക്കു നാലു കോടി രൂപ അഡ്വാന്‍സ് നല്‍കിയതായും മന്ത്രി പറഞ്ഞു. സുവോളജിക്കല്‍ പാര്‍ക്കിലെത്തുന്നവര്‍ക്കു ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനായി കഫറ്റീരിയയും നാലു ഫുഡ് കിയോസ്‌കുകളും ടോയ്‌ലറ്റ് ബ്ലോക്കുകളും സജ്ജമായി.

പെറ്റിംഗ് സൂ 2026 മാര്‍ച്ചില്‍ പണിതുടങ്ങി മൂന്നുമാസംകൊണ്ട് പൂര്‍ത്തീകരിക്കും. രാവിലെ ഒന്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയായിരിക്കും സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള പ്രവേശനം. മറ്റു മൃഗശാലകളിലെപ്പോലെ തന്നെ തിങ്കളാഴ്ചകളില്‍ സുവോളജിക്കല്‍ പാര്‍ക്കിനും അവധിയായിരിക്കും.

ഹൈപവര്‍ കമ്മിറ്റി യോഗംചേര്‍ന്ന് പ്രവേശന ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. മുതിര്‍ന്നവര്‍ക്കു 100 രൂപയും അഞ്ചുമുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്കു 30 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്കു 50 രൂപയുമാണ് നിരക്ക്.

ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കു പ്രവേശനം സൗജന്യമായിരിക്കും. ഹെഡ്മാസ്റ്ററുടെയോ പ്രിന്‍സിപ്പലിന്‍റെയോ അനുമതിയോടെ സ്‌കൂള്‍ യൂണിഫോമില്‍ ഗ്രൂപ്പായി വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇളവുകളോടെയുള്ള പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

കിൻഡർ ഗാര്‍ഡന്‍, എല്‍കെജി, യുകെജി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിംഗിനായി 25 രൂപയും ഓട്ടോറിക്ഷകള്‍ക്ക് 30 രൂപയും കാര്‍ അല്ലെങ്കില്‍ ജീപ്പ് എന്നിവയ്ക്കു 100 രൂപയും 32 സീറ്റുകള്‍വരെയുള്ള വാന്‍ അല്ലെങ്കില്‍ ടെമ്പോ അല്ലെങ്കില്‍ മിനി ബസ് എന്നിവയ്ക്ക് 175 രൂപയും ബസുകള്‍ക്ക് 250 രൂപയും പാര്‍ക്കിംഗ് ഫീസായി നല്‍കണം.

സ്റ്റില്‍ കാമറയ്ക്ക് 350 രൂപയും വീഡിയോ കാമറയ്ക്ക് 750 രൂപയും ക്ലോക്ക് റൂമിന് 25 രൂപയുമാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്. സുവോളജിക്കല്‍ പാര്‍ക്ക് ചുറ്റിക്കാണുന്നതിനായി കെഎസ്ആര്‍ടിസിയുടെ രണ്ട് നോണ്‍ എസി ഇലക്ട്രിക് ബസുകള്‍ സജ്ജമായതായും മന്ത്രി പറഞ്ഞു.

ഈ ബസുകളില്‍ മുതിര്‍ന്നവര്‍ക്ക് 50 രൂപയും അഞ്ചു മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് 25 രൂപയുമായിരിക്കും ടിക്കറ്റ് നിരക്കെന്നും മന്ത്രി അറിയിച്ചു. സുവോളജിക്കല്‍ പാര്‍ക്കിന്‍റെ നടത്തിപ്പിനായി അഡ്വൈസറി കമ്മിറ്റിയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഗവേണിംഗ് ബോഡിയും ഉള്‍പ്പടെയുള്ള ഒരു സൊസൈറ്റി ആയിരിക്കും പ്രവര്‍ത്തിക്കുക.

സൊസൈറ്റിയില്‍ രാഷ്ട്രീയപരമായ തെരഞ്ഞെടുപ്പുകളുണ്ടാകില്ല. വകുപ്പുമന്ത്രി അധ്യക്ഷനായി ഉദ്യോഗസ്ഥര്‍ക്കു ചുമതല നല്‍കിക്കൊണ്ടായിരിക്കും സൊസൈറ്റിയുടെ രൂപകല്പനയെന്നും മന്ത്രി പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീവിദ്യ രാജേഷ്, സ്‌പെഷല്‍ ഓഫീസര്‍ കെ.ജെ. വര്‍ഗീസ്, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ബി.എന്‍. നാഗരാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Kerala

പുത്തൂർ സുവോളജിക്കൽ പാർക്ക് നാടിനു സമർപ്പിച്ചു

തൃശൂർ: എൽഡിഎഫ് സർക്കാരിനു തുടർഭരണം ജനങ്ങൾ സമ്മാനിച്ചതുകൊണ്ടു മാത്രമാണു പുത്തൂർ സുവോളജിക്കൽ പാർക്ക് യാഥാർഥ്യമായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

നാലു പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനാണു വിരാമമായത്. തൃശൂർനിവാസികളുടെ ദീർഘകാലത്തെ സ്വപ്നമാണ്. എല്ലാവരുടെയും സന്തോഷത്തിൽ പങ്കുചേരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പുത്തൂർ സുവോളജിക്കൽ പാർക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

1995ൽ 124 ഹെക്ടർ വനഭൂമി ഏറ്റെടുത്തു. 2013ൽ മാസ്റ്റർ പ്ലാൻ തയാറാക്കി. 2016ൽ ആദ്യ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ പാർക്കിനു പണം അനുവദിച്ചു.
2018ൽ പാരിസ്ഥിതിക അനുമതി ലഭിച്ചു.

കോവിഡും പ്രളയവും കാരണം പദ്ധതി വൈകിയെങ്കിലും 2025ൽ യാഥാർഥ്യമാക്കാൻ കഴിഞ്ഞു. പാർക്കിനുവേണ്ടി വൃക്ഷങ്ങൾ മുറിച്ചതിനുപകരമായി 25,000 മുളകളും 30,000 വൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു.പ്രകൃതിക്കിണങ്ങുന്ന സുസ്ഥിരവികസനമാണ് സർക്കാരിന്‍റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനംമന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷനായി. റവന്യു മന്ത്രി കെ. രാജൻ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, മന്ത്രിമാരായ ഡോ.ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിൻസ് എന്നിവർ പ്രസംഗിച്ചു.

Kerala

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ഇന്ന്

തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ സൂവുമായ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം പുത്തൂരിൽ ഇന്നു വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും.

സുവോളജിക്കല്‍ പാര്‍ക്കിലെ ബയോഡൈവേഴ്‌സിറ്റി റിപ്പോര്‍ട്ട് പ്രകാശനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. സുവോളജിക്കല്‍ പാര്‍ക്ക് സ്റ്റാന്പ് പ്രകാശനം മന്ത്രി ആര്‍. ബിന്ദു നിര്‍വഹിക്കും. പാര്‍ക്ക് സ്‌പെഷല്‍ ഓഫീസര്‍ കെ.ജെ. വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. മന്ത്രി കെ. രാജന്‍ സ്വാഗതം പറ‍യും.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാനമന്ത്രിമാരായ ജെ. ചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, കെ.ബി. ഗണേഷ്‌കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, മേയര്‍ എം.കെ. വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിന്‍സ്, എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (എഫ്ബി ആൻഡ് എ) ഡോ. പി. പുകഴേന്തി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഫോറസ്റ്റ് മാനേജ്‌മെന്‍റ്) ഡോ. എല്‍. ചന്ദ്രശേഖര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പ്രമോദ് ജി. കൃഷ്ണന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.ആര്‍. ആടലരശന്‍, സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ബി.എന്‍. നാഗരാജ് തുടങ്ങിയ ഉദ്യോഗസ്ഥരും സാമൂഹികരംഗത്തെ പ്രമുഖരും പങ്കെടുക്കും. ചടങ്ങിനുശേഷം ജയരാജ് വാര്യര്‍ നയിക്കുന്ന നിത്യഹരിത ഗാനസന്ധ്യയുമുണ്ടാകും.

Kerala

പുത്തൂർ സുവോളജിക്കൽ പാർക്ക് നാളെ നാടിനു സമർപ്പിക്കും

പുത്തൂർ: മുപ്പതു വർഷം നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് പുത്തൂർ സുവോളജിക്കൽ പാർക്ക് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. ഓസ്ട്രേലിയൻ സൂ ഡിസൈനറായ ജോണ്‍ കോ രൂപകല്പന നിർവഹിച്ച പാർക്ക് വനം വകുപ്പിന്‍റെ 336 ഏക്കർ സ്ഥലത്താണ് കാടിന്‍റെ വന്യത ചോരാതെ 23 ആവാസയിടങ്ങളായി ഒരുക്കിയത്. മാനുകളുടെ സഫാരി പാർക്ക്, ഹോളോഗ്രാം സൂ, പെറ്റ് സൂ എന്നിവ ഉടൻ തുറക്കും.


പാർക്കിന്‍റെ നിർമാണത്തിനായി പ്ലാൻ ഫണ്ടിൽനിന്ന് 40 കോടിയും കിഫ്ബിയിൽനിന്നു രണ്ടാംഘട്ടത്തിന് 122 കോടിയും മൂന്നാംഘട്ടത്തിന് 208.5 കോടിയുമടക്കം 370.5 കോടിയാണ് അനുവദിച്ചത്. ആഫ്രിക്കൻ സുളു ലാൻഡ് സോണ്‍, കൻഹ സോണ്‍, സൈലന്‍റ് വാലി സോണ്‍, ഇരവിപുരം സോണ്‍ തുടങ്ങി ഓരോ ഇനങ്ങൾക്കും അനുയോജ്യമായ ആവാസവ്യവസ്ഥകളാണ് ഒരുക്കിയത്.


തൃശൂർ മൃഗശാലയിൽനിന്നു പക്ഷിമൃഗാദികളെ സുവോളജിക്കൽ പാർക്കിലേക്കു മാറ്റുന്നത് അവസാന ഘട്ടത്തിലാണ്. തമിഴ്നാട്-കർണാടക എന്നിവിടങ്ങളിൽനിന്നു വെള്ളക്കടുവ, മഞ്ഞ അനക്കോണ്ട എന്നിവയെ എത്തിക്കാൻ നടപടി തുടങ്ങി. വിദേശത്തുനിന്നു പച്ച അനക്കോണ്ട, ജിറാഫ്, സീബ്ര എന്നിവയെയും എത്തിക്കും. നാലര കിലോമീറ്ററോളം ചുറ്റിക്കറങ്ങി കാണാനുള്ള കാഴ്ചകളാണു പാർക്കിലുള്ളത്. അഞ്ചു കേന്ദ്രങ്ങളിൽ കഫറ്റീരിയകളും ഒരുക്കി. 15 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാവുന്ന ക്രമീകരണവുമുണ്ട്. പ്രതിദിനം ഏഴു ലക്ഷം ലിറ്റർ വെള്ളം ആവശ്യമാണ്.


500 കെവി സബ് സ്റ്റേഷനു പുറമെ സോളാർ സംവിധാനവും വൈദ്യുതിക്കായി ഒരുക്കി. ഉദ്ഘാടനത്തിന് പിറ്റേന്നുമുതൽ പാർക്കിലേക്കു പ്രവേശനം അനുവദിക്കും. ആദ്യഘട്ടത്തിൽ വിദ്യാർഥികൾക്കാണു പ്രവേശനം. ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യണം. ജനുവരിയിൽ പൊതുജനത്തിനു പ്രവേശനം അനുവദിക്കും. തൃശൂരിൽനിന്നു സുവോളജിക്കൽ പാർക്കിലേക്ക് കെ എസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ് ജനുവരി മുതൽ സർവീസ് ആരംഭിക്കും. ഒരുവർഷം 50 ലക്ഷം പേർ സുവോളജിക്കൽ പാർക്കിലെത്തുമെന്നാണു പ്രതീക്ഷ.

Kerala

സുവോളജിക്കൽ പാർക്ക്: പത്രസമ്മേളനത്തിൽ പങ്കെടുക്കാതെ മന്ത്രി കെ. രാജൻ

തൃശൂർ: പിഎം ശ്രീ വിവാദം കൊഴുക്കുന്നതിനിടെ, തൃശൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ടു വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽനിന്നു വിട്ടുനിന്നു മന്ത്രി കെ. രാജൻ.


ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് പുത്തൂരിലെ പാർക്ക് അങ്കണത്തിൽ മന്ത്രി പത്രസമ്മേളനം വിളിച്ചുചേർത്തിരുന്നത്. എന്നാൽ ഒന്നര മണിക്കൂറിനുശേഷം മന്ത്രി എത്താൻ വൈകുമെന്നറിയിച്ച് പാർക്കിന്‍റെ സ്പെഷൽ ഓഫീസർ കെ.ജെ. വർഗീസ് ഉദ്ഘാടനപരിപാടികൾ വിശദീകരിക്കുകയായിരുന്നു. പിന്നീട് മന്ത്രി എത്തിയതുമില്ല.

ഇതേസമയം, മന്ത്രി കെ. രാജൻ സിപിഐ ജില്ലാ ഓഫീസിൽ ഓൺലൈനിലൂടെ നിർണായക സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുകയായിരുന്നു.

പിഎം ശ്രീ വിവാദത്തെത്തുടർന്നുള്ള മുന്നണി മര്യാദകളും പാർട്ടി നിലപാടുകളും ചർച്ചയാകുന്നതിനിടെയായിരുന്നു മന്ത്രിയുടെ പത്രസമ്മേളന അറിയിപ്പും വിട്ടുനിൽക്കലും. വിവാദവും വിട്ടുനിൽക്കലും സുവോളജിക്കൽ പാർക്ക് ഉദ്ഘാടനത്തെയും ബാധിക്കുമോയെന്നും ആശങ്കയുണ്ട്.

Latest News

Corehub Up